top of page
ഡൽഹി മലയാളി വാർത്തകൾ


ഷാബാദ് സെന്റ് അൽഫോൻസാ പള്ളിയിൽ ഇടവക തിരുനാൾ.
ഷാബാദ് സെന്റ് അൽഫോൻസാ പള്ളിയിലെ തിരുന്നാളിന് 24 നു വൈകുന്നേരം 7:30 നു കോടിയേറും. വികാരി ഫാ നോബി കലാച്ചിറ തിരുനാൾ കൊ ടിയേറ്റ് നടത്തും.. വി കുർബാന യ്ക്കു ഫാ അനൂപ് മടത്തിപറമ്പിൽ കാർമികൻ ആയിരിക്കും. 25 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫരിദാബാദ് അതി രൂപത വികാരി ജനറൾ മോൺ. ജോൺ ചോഴിത്തറ യുടെ കാർമികത്തിൽ വി കുർബാന, തുടർന്ന് കലാസന്ധ്യ. മുഖ്യ തിരുനാൾ ദിനമായ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാന യ്ക്കു ഫരിദാബാദ് അതി രൂപത അധ്യക്ഷൻ മാർ കുര്യയാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികൻ


ഗോഡ്സില താരത്തിന് കാറപകടത്തിൽ ദാരുണാന്ത്യം
Godzilla vs Kong മൂവി പരമ്പരയിൽ ബാലതാരമായി സുപ്രസിദ്ധി കൈവരിച്ച കൈയ്ലി ഹോട്ടിൽ കാറപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലാൻഡിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് 18 കാരിയായ കൈയ്ലി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ജന്മനാ ബധിരയാണ് കൈയ്ലി. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബധിരർക്കും മനസിലാകുന്ന സൈൻ ഭാഷയിൽ ബധിരനായ പിതാവ് ജോഷ്വ ഹോട്ടിൽ ഫേസ്ബുക്ക് ലൈവിലൂടെയാണ് മകളുടെ മരണ വിവരം അറിയിച്ചത്. അമിതവേഗതയിൽ കാറോടിച്ച 19 കാ


സാലി സൈമൺ ജോർജ് (66) ഡൽഹിയിൽ നിര്യാതയായി.
ഡൽഹിയിൽ ചത്തർപുർ പഹാടി D- 19 ഹൗസ് നമ്പർ 792 യിൽ സാലി സൈമൺ ജോർജ് (66) ,19-07-2026 ന് നിര്യാതയായി. മൃതശരീരം പോതു ദർശനത്തിനും ശുശ്രുഷക്കുമായി ഇരുപതാം തീയതി, തിങ്കളാഴ്ച സെൻ്റ് മേരീസ് മലങ്കര കത്തോലിക് കത്തീഡ്രൽ നേബ് സരയയിൽ 2.30pm കൊണ്ടുവരുന്നതും, സംസ്കാരം 22 ജൂലൈ പനവേലി സെൻ്റ്. ജോർജ് മലങ്കര കത്തോലിക്ക ചുര്ച്ച് , അമ്പലക്കര നടത്തപ്പെടും. ഭർത്താവ് :(Late,) സൈമൺ ജോർജ്, കളിയിലെഴുകം മക്കൾ : ടെസ്സി സൈമൺ, ജെറാൾഡ് സൈമൺ


മനുഷ്യന്റെ ഉള്ളറയെ സാഹിത്യത്തിന്റെ വെളിച്ചമാക്കിയ മഹാമൗനംഎം. ടി. വാസുദേവൻ നായർ
പി. ആർ. നരിമാൻ ചില എഴുത്തുകാർ കഥകൾ എഴുതുന്നു. ചിലർ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്നാൽ വളരെ അപൂർവമായി മാത്രം ഒരാൾ മനുഷ്യജീവിതത്തെ അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി സാഹിത്യമായി മാറ്റുന്നു. ആ അപൂർവതയുടെ പേരാണ് എം. ടി. വാസുദേവൻ നായർ. ജൂലൈ 15 ഒരു ജന്മദിനം മാത്രമല്ല. മലയാളി സ്വന്തം മനസ്സിന്റെ കണ്ണാടിയിലേക്ക് വീണ്ടും നോക്കുന്ന ദിവസമാണ് അത്. കാരണം എം.ടി.യുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ കഥയിലെ കഥാപാത്രങ്ങളെ കാണുന്നില്ല. നമ്മെത്തന്നെയാണ് കാണുന്നത്. നമ്മുടെ ഭയങ്ങൾ, നമ്മുടെ നഷ്ടങ്ങൾ


തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ
വിവിധ പദ്ധതികൾക്ക് കേന്ദ്ര പിന്തുണ ആവശ്യപ്പെട്ട് മെമ്മോറാണ്ടം നൽകി. ജീവനക്കാരുടെ തൊഴിൽ, സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി: സംസ്ഥാനത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് സഹായം ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഡൽഹിയിൽ ശ്രം ശക്തി ഭവനിൽ വച്ചായിരുന്നു മന്ത്രിതല കൂടിക്കാഴ്ച. സംസ്ഥാനത്ത് ഐടി കമ്പനികളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്ര


ഭജൻസ്' 'നാദബ്രഹ്മം
മൈസൂരു സംഘമിത്രയുടെ ആഭിമുഖ്യത്തിൽ 'നന്ദഗോവിന്ദം ഭജൻസ്' 'നാദബ്രഹ്മം' സംഗീതപരിപാടി ഇന്ന് വൈകിട്ട് മൈസൂരിലെ കെഎസ്ഒയു ഹാളിൽ .ഭക്തിസാന്ത്രമായ അന്തരീക്ഷത്തിൽ തിങ്ങിനിറഞ്ഞ സംഗീതാസ്വാദകരെ സാക്ഷിയാക്കി ഭജനകളും സംഗീതാവിഷ്കാരങ്ങളും അരങ്ങേറി.ഇരിപ്പിടങ്ങൾ കിട്ടാതെ സീറ്റുകൾക്ക് ഉപരിയായി ആസ്യാദകർ എത്തിച്ചേർന്നവരും സംഗീതത്തിൽ ലയിച്ചുചേർന്ന് കൂടെപാടി ആസ്വദിക്കുന്നതും കാണാമായിരുന്നു..സംഘമിത്ര സംഘടനയുടെ സംഘടനാപാടവും നന്ദഗോവിന്ദം ഭജൻസിന്റെ ആസ്വാദനാപാടവവും തിങ്ങി നിറഞ്ഞ സംഗീതാസ്വാദകർ കൈയുയർത്


കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മുമ്പാകെ സംസ്ഥാനം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍
ഠ കേന്ദ്രസര്‍ക്കാര്‍ സപ്ലൈയ്ക്കോക്ക് നല്‍കാനുള്ള 1079 കോടി രൂപ നല്‍കണം ഠ ഓണക്കാലത്ത് സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ 1400 മെട്രിക് ടണ്‍ അധിക പുഴുക്കലരി അനുവദിക്കണം ഠ അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം അതേപടി നിലനിര്‍ത്തണം. എഎവൈ വിഭാഗത്തിനു നല്കി വന്നിരുന്ന സബ്സിഡി പഞ്ചസാര പുനഃസ്ഥാപിക്കണം ഠ ടൈഡ്ഓവര്‍ വിഹിതമായി ലഭിച്ചു വരുന്ന 33,294 മെട്രിക് ടണ്‍ അരി 50,000 മെട്രിക് ടണ്‍ ആയി ഉയര്‍ത്തണം ഠ 1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്ത് ഉദ്യോഗ


മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രത്തിന്റെ സഹകരണമുണ്ടാകണം: ഷിബു ബേബിജോൺ
* കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിക്ക് 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള 'മെമ്മോറാണ്ടം ഓഫ് റിക്വസ്റ്റ്' നൽകി മന്ത്രി ഷിബു ബേബിജോൺ * വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കേരളത്തിലെ വനമേഖലകളോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലെ രൂക്ഷമായ വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന വനംവകുപ്പിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര സഹകരണം ആവശ്യമാണെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി. വന്യജീവി സംഘർഷം ലഘൂകരിക്കുന്ന


ദേശീയപാത വികസനം : 2039 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: സംസ്ഥാനത്ത് ഉടനേ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പദ്ധതികൾക്കായി 2039 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ് കരിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തുക അനുവദിക്കാമെന്ന ധാരണയായത്. വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ പാലവും approch റോഡും നിർമ്മിക്കുന്നതിനുള്ള 40കോടി രൂപ, ദേശീയ പാത 744 ൽ കൊല്ലം - തിരുമംഗലം നിലവിലുള്ള ദേശ
നജഫ്ഗഡ് ക്ഷേത്രത്തിൽ ജൂലായ് 11 ശനിയാഴ്ച്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2026 ജൂലായ് 11 ശനിയാഴ്ച്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക


ഡൽഹി വൈക്കം സംഗമത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
അജിത് മഴുവഞ്ചേരി - പ്രസിഡന്റ് ഡൽഹി വൈക്കം സംഗമത്തിന്റെ വാർഷിക യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് അജിത് മഴുവഞ്ചേരി , സെക്രട്ടറി ഷേർലി രാജൻ. ഷേർലി രാജൻ - സെക്രട്ടറി


ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനം
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനം ജൂലൈ 5, ഞായറാഴ്ച, ആർ കെ പുരം സെക്ടർ-9 ൽ ഉള്ള ആര്യ സമാജം മന്ദിർ വെച്ച് നടത്തി. സമ്മേളനം ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ്, പൊതുകാര്യദർശി ബിനോയ് ബി ശ്രീധരൻ, സംഘടനാ കാര്യദർശി അജികുമാർ, കാര്യദർശി രാജീവ് കുമാർ, മേഖലാ രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ, അധ്യക്ഷൻ വി എസ് സജീവ് കുമാർ, സംഘട്ടന കാര്യദർശി ഗിരീഷ് എസ് നായർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മേഖലാ അധ്യക്ഷൻ വി എസ് സജീവ് കുമാറിന്റെ അധ്യക്ഷതയ


ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് 2026 വർഷത്തെ പ്രവേശനോത്സവം
ജനസംസ്കൃതി ആർ. കെ. പുരം ബ്രാഞ്ച് നടത്തിവരുന്ന മലയാളം ക്ലാസുകളുടെ 2026 വർഷത്തെ പ്രവേശനോത്സവം ഇന്ന് വൈകിട്ട് ആർ. കെ. പുരം സെക്ടർ 9-ലെ ആര്യസമാജ് മന്ദിർ ഹാളിൽ വച്ച് നടന്നു. മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി ശ്രീ. എ. കെ. പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന സൂര്യകാന്തി എന്നീ ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ക്ലാസ്സുകളുടെ വിശദവിവരങ്ങൾ ഉടനെ എല്ലാവരുമായും പങ്കുവയ്ക്കുന്നതാണ്. എല്ലാ രക്ഷാകർത്താക്കളും തങ്ങളുടെ കുട്ടികളെ മലയാളം ക്ലാസിലേക്ക് പ്രവേശനം നേടുന്നതിന്


സ്കോളർഷിപ്പ്
ഫരീദാബാദ് രൂപത സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കുകയും, കാറ്റിക്കിസം വകുപ്പിന്റെ ലോഗോ ഡിസൈൻ മത്സരത്തിൽ വിജയിയാവുകയും ചെയ്ത ജെസ് മി സോജൻ . ഹോളി ഫാമിലി ചർച് , nebsarayi ഇടവകാംഗമാണ് .


SIR, വോട്ടർ ഐഡി, ആധാർ അഡ്രെസ്സ് ചേഞ്ച് ക്യാമ്പ് നടത്തി
ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി കാലേഖാൻ ജുലെന ശാഖയുടെ ആഭിമുഖ്യത്തിൽ ക്യാമ്പ് നടത്തി. ആശ്രം ഡി എം എ ഓഫീസിൽ വെച്ച് നടന്ന ക്യാമ്പിന്, ഡി എം എ ഭാരവാഹികൾ ആയ ലിബിൻ ജോസഫ്, മനുലാൽ എന്നിവർ നേതൃത്വം നൽകി. എഴുപതോളം അംഗങ്ങൾ ക്യാമ്പ് പ്രയോജനപ്പെടുത്തുകയുണ്ടായി.


മലയാളം ലൈബ്രറി ഉദ്ഘാടനo
ജനസംസ്കൃതി ആർ കെ പുരം മലയാളഭാഷ പഠന കേന്ദ്രങ്ങളിലെ പ്രവേശനോത്സവവും മലയാളം ലൈബ്രറി ഉദ്ഘാടനവും നാളെ , ജൂലൈ അഞ്ചിന് , സെക്ടർ ഒമ്പതിലുള്ള ആര്യസമാജ ഹാളിൽ വൈകിട്ട് നടക്കും. രാവിലെ 10 30 മുതൽ അനീഷ് ഡി ഉണ്ണി, സുബീഷ് ബാലൻ, അമൽജിത്ത് എന്നിവർ നയിക്കുന്ന നാടക ശില്പശാലയ്ക്ക് ശേഷമായിരിക്കും പരിപാടി. പ്രവേശനോത്സവം മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി ശ്രീ എ കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറിയുടെ ഉദ്ഘാടനം കമല നെഹ്റു കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ശോഭന വാരിയർ നിർവഹിക്കും
സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം
ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ ദമ്പതികൾക്ക് അവസരം. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണമായ പേര്, ആധാർ നമ്പർ, പൂർണ്ണ വിലാസം, ഫോൺ നമ്പർ ഇമെയിൽ അടക്കം prdfestivalsdelhi@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ് . പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ വിശദാംശങ്ങൾ ലഭിക്കേണ്ട അവസാ


DMA വികാസ്പുരി ഹസ്തസൽ ഏരിയ സഹേലി പിങ്ക് മെട്രോ കാർഡ് വിതരണ ക്യാമ്പ് നടത്തി .
DMA വികാസ്പുരി ഹസ്തസൽ ഏരിയ ഡൽഹി ഗവർമെന്റുമായി സഹകരിച് സഹേലി പിങ്ക് മെട്രോ കാർഡ് വിതരണ ക്യാമ്പ് നടത്തി . എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ക്യാമ്പിൽ വച്ച് 250 ൽ അധികം കാർഡുകൾ വിതരണം ചെയ്തു. DMA വൈസ് പ്രസിഡന്റ് ശ്രീ K V മണികണ്ഠൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു , ചെയർമെൻ ശ്രീ വെങ്കിട് M R ,സെക്രെട്ടറി ശ്രീ ശ്രീകുമാർ പിള്ള , വനിതാ വിങ് കൺവീനർ ശ്രീമതി സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു , വൈസ് ചെയർമെൻ ശ്രീമതി ജെസ്സി ബേബി ,ജോയിന്റ് സെക്രെട്ടറിമാരായ ശ്രീ രാജേഷ്


മന്ത്രി സി.പി ജോൺ ഹെഡ്രജൻ ബസിൽ യാത്ര നടത്തി.
ന്യൂഡൽഹി: സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തി. കെ. എസ്. ആർ.ടി സി (സി.എം ഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത കറങ്ങി സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഹൈഡ്രജൻ ബസിൻ്റെ യാത്ര. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്ര


പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ 1 മുതൽ കൂടും
പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പുതുക്കി നിശ്ചയിച്ചു. സാധാരണ വിഭാഗത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 36 പേജുള്ള പാസ്പോർട്ട് ലഭിക്കാൻ അപേക്ഷാ ഫീസ് നിലവിലെ 1500 രൂപയിൽ നിന്ന് 2500 രൂപയായി പുതുക്കി. തൽക്കാൽ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലെ 3500 എന്നത് 5000 രൂപയാകും. 18 വയസിൽ താഴെയുള്ളവർക്ക് നിലവിലെ 1000 രൂപയിൽ നിന്ന് ഫീസ് 1750 രൂപയായും, തൽക്കാലിൽ 4250 രൂപയുമായാണ് വർധിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോ


പാസ്പോർട്ട് പൗരത്വ രേഖയല്ല; ട്രാവൽ ഡോക്യുമെന്റ് മാത്രം
വിദേശയാത്രക്കും വിദേശത്ത് ഐഡന്റിറ്റി കാണിക്കാനും ഉള്ളതാണ് പാസ്പോർട്ട്. അത് പൗരത്വത്തിന്റെ പൂർണമായ പ്രൂഫ് ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള പ്രൂഫായും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ നേടാനുള്ള യോഗ്യതയായും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണം. ബയോമെട്രിക് വിവരങ്ങളും സുരക്ഷാ ഫീച്ചറുകളും അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് പതിപ്പിച്ച ഇ-പാസ്പോർട്ടാണ് ഇപ്പോൾ ലഭിക്കുക. രാജ്യത്ത് 545 പാസ്പോർട്ട് സേവ
bottom of page
