ഈസ്റ്റർ: എല്ലാം മാറ്റിമറിച്ച ഒരു പ്രഭാതം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 4
- 1 min read
പി. ആർ. മനോജ്

ചില കഥകൾ സമയം കടന്നുപോകുമ്പോൾ മങ്ങിപ്പോകും. ചിലത് വീണ്ടും വീണ്ടും നമ്മെ തേടിയെത്തും. ഈസ്റ്റർ അത്തരത്തിലൊന്നാണ്. ഈ കഥ തുടങ്ങുന്നത് പെസഹവ്യാഴത്തിൽ. Last Supper ലെ നിശ്ശബ്ദതയിൽ. അപ്പം പങ്കിട്ടും വാക്കുകൾ പങ്കിട്ടും, വരാനിരിക്കുന്നതിന്റെ ഭാരമറിഞ്ഞ ഒരു രാത്രി. അവിടെ നിന്നാണ് ഒരു യാത്ര തുടങ്ങുന്നത്. അത് Good Friday യിലേക്ക് എത്തുന്നു. ക്രൂശിക്കൽ, ഭയം, നഷ്ടം. പ്രതീക്ഷ തകർന്നുവീണ ഒരു ദിവസം. അനുയായികൾ ചിതറിപ്പോയി. ലോകം പതിവുപോലെ മുന്നോട്ട് പോയി. അവിടെത്തന്നെ കഥ അവസാനിച്ചെന്നു തോന്നും. പക്ഷേ മൂന്നാം ദിവസം, Jesus Christ ശവകുടീരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു. ഒരു പ്രതീകമായി മാത്രം അല്ല, അനുഭവമായി. അതാണ് ഈസ്റ്ററിന്റെ ഹൃദയം. ഒരു ശബ്ദവുമില്ലാതെ, ശൂന്യമായ ഒരു കല്ലറയിലൂടെ കഥ മാറി. ഈസ്റ്റർ ഒരു ആഘോഷം മാത്രമല്ല. ഒരു ഓർമ്മപ്പെടുത്തലാണ്. അവസാനങ്ങൾ എല്ലായ്പ്പോഴും അവസാനങ്ങളാകണമെന്നില്ല. കരുണയും മനുഷ്യസ്നേഹവും ഇരുട്ടിനുള്ളിൽ പോലും നിലനിൽക്കും. ഇന്ന്, കലുഷിതമായ യുദ്ധഭീതിയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്തിൽ, ഈസ്റ്റർ കൂടുതൽ അടുത്തതായി തോന്നുന്നു. ഇത് വിശ്വാസത്തിന്റെ കഥ മാത്രമല്ല. മനുഷ്യന്റെ ഉള്ളിലെ പ്രകാശത്തിന്റെ കഥ കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പ് സത്യമായാൽ, നിരാശ അവസാന വാക്കല്ല. അതുകൊണ്ടാണ് ഈസ്റ്റർ ഇന്നും നിലനിൽക്കുന്നത്. വിശ്വാസം നിർബന്ധിപ്പിക്കാൻ അല്ല. ഒരു ചോദ്യമുയർത്താൻ. ഇത് സത്യമായിരുന്നെങ്കിൽ? എല്ലാം വിരുദ്ധമായിരിക്കുമ്പോഴും പ്രതീക്ഷ നമ്മെ തേടിയെത്തുന്നുണ്ടെങ്കിൽ?




Comments