കൊൽക്കത്ത സംഭവം രാജ്യത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് സുപ്രീം കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 20, 2024
- 1 min read

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്‌ടർ ബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്‍റെ മനഃസാക്ഷിയെ ഈ സംഭവം ഞെട്ടിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തിൽ കേസ് ഫയൽ ചെയ്യാൻ വൈകിയതിന് പോലീസിനെയും കോടതി നിശിതമായി വിമർശിച്ചു. ആത്മഹത്യയെന്ന് പറഞ്ഞ് തള്ളാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചത്. സംഭവം നടന്ന് 12 മണിക്കൂർ കഴിഞ്ഞാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്ന ആശുപത്രി ഗുണ്ടകൾ കയറി തല്ലിത്തകർത്ത സംഭവത്തിലും പോലീസിനെ കോടതി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പശ്ചിമ ബംഗാളിനു വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.










Comments